കൊല്ലം ബസ് ഗ്യാരേജ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ ആർക്കിടെക്ചർ വിഭാഗം അംഗീകരിച്ച രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൽസിപ്പ് മേൽക്കൂരയും സ്റ്റീൽ ഘടനയും ഉൾപ്പെടുത്തി 26,370 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം ഉയരുക. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുതിയ ബസ് സ്റ്റേഷനിൽ തണുപ്പിച്ച കാത്തിരിപ്പ് മുറി, ഭക്ഷണശാല, കഫറ്റീരിയ, വ്യാപാര മുറികൾ, ആരോഗ്യ കഫെ, അന്വേഷണം-റിസർവേഷൻ കേന്ദ്രം, ഡിപ്പോ ഓഫീസ്, പുരുഷ-വനിത ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതുശൗചാലയങ്ങൾ എന്നിവ ഒരുക്കും. ഒരേസമയം 22 ബസുകൾ നിർത്തിയിടാനുള്ള സൗകര്യവും ഉണ്ടാകും. അഷ്ടമുടി കായലിൻ്റെ തീരത്തെ പഴയ ബസ് സ്റ്റാൻഡ് സ്ഥലം വിനോദസഞ്ചാര സാധ്യതകൾ മുൻനിർത്തിയുള്ള പദ്ധതിയായി കിഫ്ബിയുടെ സജീവ പരിഗണനയിലാണ്. കൊല്ലത്തിൻ്റെ ഗതാഗത മേഖലയ്ക്ക് പുതിയ ദിശ നൽകുന്ന ഈ പദ്ധതി നഗര വികസനത്തിന് കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
advertisement
