കേന്ദ്ര സർക്കാരിൻ്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരക്ഷക മന്ത്രാലയത്തിൻ്റെ കീഴിലുള്ള പദ്ധതിപ്രകാരം നിർമിച്ച ഉത്പന്നങ്ങളാണിവ. 50-ൽ പരം സ്റ്റാളുകളിലായി വൈദഗ്ധ്യത്തോടെ തയ്യാറാക്കിയ വസ്തുക്കൾ കൈത്താര മേളയിൽ ഇടംപിടിച്ചിരിന്നു.
ലോഹപ്പണിക്കാർ, ശില്പികൾ, നെയ്ത്തുകാർ, പാവ നിർമാതാക്കൾ തുടങ്ങിയവരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങളെക്കുറിച്ച് ചോദിച്ചറിയാനും മേളയിൽ അവസരമുണ്ട്. കുട്ടികളെ ആകർഷിക്കുന്ന പാവകൾക്കും കളിപ്പാട്ടങ്ങൾക്കുമായി പ്രത്യേക സ്റ്റാളുണ്ട്. ചിരട്ട കൊണ്ട് നിർമിച്ച കരകൗശലവസ്തുക്കൾ ആരെയും അദ്ഭുതപ്പെടുത്തും.
കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവ് മേള ഉദ്ഘാടനം ചെയ്തു. യു.സി. സജിത മോൾ അധ്യക്ഷത വഹിച്ചു. എം.എ. സഫൂറ, എസ്. ജ്യോതിസ്, സി.വി. മാത്യൂസ് ഇഷാഖ് കളത്തിങ്കൽ, യോഗേഷ് കേ ശവൻ, അരുണിമ മർക്കോസ്, നിതിൻ എന്നിവർ സംസാരിച്ചു.
advertisement
ദിവസവും സെമിനാറുകളും കലാപരിപാടികളുമുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും മേള സജ്ജീവമായി. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയായിരുന്നു കൈത്താര മേളയുടെ പ്രദർശനവും വിൽപ്പനയും. കൈത്താര മേള ഞായറാഴ്ച അവസാനിച്ചു.
