എന്നാൽ, ഇങ്ങനെ വഴിതടയുന്നതല്ല പരിഹാരമെന്ന് നേരത്തേ തന്നെ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞതാണ്. 2023 ജൂണിലായിരുന്നു സംഭവം. മാവൂർ റോഡിലെ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനും ഭിന്നശേഷി കമ്മിഷണറേറ്റും കേസെടുത്തു. ഇതോടെ കോർപ്പറേഷൻ ഇടപെട്ട് കുറ്റികൾ മാറ്റുകയായിരുന്നു.
മാവൂർ റോഡ് നടപ്പാതയിൽ 50 മീറ്റർ ഇടവിട്ട് അഞ്ച് കുറ്റികൾ വിതമാണ് മുൻപേ സ്ഥാപിച്ചിരുന്നത്. വീൽച്ചെയർ പോകാനുള്ള സൗകര്യത്തിനായി ഇതിൽ ഓരോ കുറ്റികളായിരുന്നു മാറ്റിയത്. രണ്ടുവർഷത്തിനിപ്പുറം ഇതേകാര്യമാണ് പൊതുമരാമത്തുവകുപ്പ് ചെയ്തിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇതുവഴി പോകാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു. എന്തായാലും പ്രഭാവതി അമ്മയുടെ പ്രതികരണം നടപ്പാതകാർക്ക് ആശ്വാസം നൽകുന്നതാണ്.
advertisement
