തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്ന് ആരോപണം തെറ്റാണെന്നും മൊണാലിസ ഭോസ്‌ലെ പറഞ്ഞു.കുടുംബം മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ഇങ്ങനെയൊരു വിവാഹം കഴിച്ചതെന്നും എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് തങ്ങളുടെ ആഗ്രഹം സാധിച്ചതെന്നു മോണാലിസ പറഞ്ഞു. തന്റെ അച്ഛൻ കേരളത്തിലുണ്ടെന്നും എന്നാൽ അദ്ദേഹം വിവാഹത്തിന് എത്തിയില്ലെന്നും മൊണാലിസ വ്യക്തമാക്കി. പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഇരുവരും നിഷേധിച്ചു.
മൊണാലിസയുടെ ആഗ്രഹപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതെന്നും മതം മാറിയിട്ടില്ലെന്നും പങ്കാളി മുഹമ്മദ് ഫർമാൻ പ്രതികരിച്ചു. ഒരു മലയാള സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദി മാധ്യമങ്ങൾ ലൗ ജിഹാദ് ആരോപിക്കുന്നുണ്ടെങ്കിലും അതിൽ സത്യമില്ലെന്നും തങ്ങൾക്ക് കേരളത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഫർമാൻ പറഞ്ഞു. പൂവാർ പഞ്ചായത്തിലെ വിലാസം നൽകി കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവർക്ക് ഇരുവരും നന്ദി അറിയിച്ചു.
advertisement
മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫർമാനും മൊണാലിസയും കഴിഞ്ഞ ദിവസമാണ് പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്.
