"അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണപോലെ ആയി" എന്നും "നല്ലൊരു പ്രചാരണ ആയുധമായി മാറി" എന്നുമാണ് ഗ്രൂപ്പിലെ സന്ദേശങ്ങൾ. അബ്ദുൽ ഖാദർ എന്ന പേരുള്ള നമ്പറിൽ നിന്നാണ് ഈ മെസേജുകൾ വന്നിരിക്കുന്നത്. ജയിക്കാൻ കുറച്ചുകൂടി എളുപ്പമാക്കി തന്നതിന് എസ്എഫ്‌ഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഗ്രൂപ്പിലെ ചർച്ചകളിൽ പറയുന്നുണ്ട്.
നെഹ്‌റു കോളേജ് ക്യാമ്പസിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന മീഡിയ ടീമിനെ കൈയേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സന്ദീപ് വാര്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
advertisement
പരാജയഭീതി പൂണ്ട എൽഡിഎഫിന്റെ പരിഭ്രാന്തിയാണ് ക്യാമ്പസിൽ കണ്ടതെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. "ക്യാമ്പസ് ചെങ്കോട്ടയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ആക്രമണം. വിദ്യാർത്ഥികളെ കാണാൻ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്," അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിൽ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇടത് മുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
