2016 നവംബർ ഒൻപതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാങ്ങോട് പഴവിള സ്വദേശിനിയായ സിന്ധുവും റാഹിലാ ബീവിയുടെ മറ്റൊരു മകനായ സാജനും പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് സാജന്റെ വീട്ടുകാർ എതിരായിരുന്നു. സിന്ധുവിനെ സാജനെക്കൊണ്ട് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം, റാഹിലാ ബീവിയും സാഗറും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. കേസിൽ പരിസരവാസികളായ ദൃക്‌സാക്ഷികൾ പിന്നീട് കൂറുമാറിയെങ്കിലും, അമ്മ കൊല്ലപ്പെടുന്നത് നേരിൽ കണ്ട മകളുടെ ഉറച്ച മൊഴിയാണ് പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായത്.
advertisement
റാഹിലാ ബീവിയുടെ മകനും കേസിൽ മൂന്നാം പ്രതിയുമായിരുന്ന സാജനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എൻ. സന്ദീപ് ഹാജരായി. ആദ്യ വിവാഹത്തിൽ മൂന്ന് പെൺമക്കളുള്ള സിന്ധുവിനെ ചതിയിലൂടെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒടുവിൽ അർഹമായ ശിക്ഷ ലഭിച്ചു.
