സ്ഥിരമായി ലോട്ടറി എടുത്തിരുന്ന കുഞ്ഞച്ചാമ്മയ്ക്ക് 1000, 5000 രൂപ വരെ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുഞ്ഞച്ചാമ്മ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വ്യാഴാഴ്ച ഫലം വന്നപ്പോൾ ആദ്യഘട്ടത്തിൽ പരിശോധിച്ചെങ്കിലും ചെറിയ സമ്മാനങ്ങളൊന്നും കണ്ടില്ല. ഇതോടെ നിരാശയായ കുഞ്ഞച്ചാമ്മ ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു.
എന്നാൽ, പെസഹ വ്യാഴാഴ്ച പള്ളിയിൽ പോയി മടങ്ങിവന്നപ്പോഴാണ് സഹോദരൻ വഴി ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം കുഞ്ഞച്ചാമ്മ അറിയുന്നത്. ഉടൻ തന്നെ രാത്രിയിൽ കടയിലെത്തി മാലിന്യക്കൂമ്പാരത്തിനിടയിൽ തിരച്ചിൽ നടത്തി ഭാഗ്യടിക്കറ്റ് കണ്ടെത്തുകയായിരുന്നു. ഈ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് 5000 രൂപ കൂടി ഇവർക്ക് ലഭിച്ചിട്ടുണ്ട്.
advertisement
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപ്പിച്ചു. തന്റെ വാർധക്യകാലത്ത് മറ്റൊരാളുടെയും സഹായമില്ലാതെ ജീവിക്കാൻ ഈ തുക സഹായിക്കുമെന്ന ആശ്വാസത്തിലാണ് കുഞ്ഞച്ചാമ്മ. നിലവിൽ സഹോദരനൊപ്പമാണ് ഇവർ താമസിക്കുന്നത്. മുമ്പ് ലോട്ടറി എടുത്തപ്പോൾ അയ്യായിരം രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം തേടിയെത്തുന്നത് ഇതാദ്യമായാണ്.
