Also Read- മാർക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല
2008ലും 2009ലും സർവകലാശാലയുടെ കീഴിൽ ആരംഭിച്ച ബിഎസ് സി നഴ്സിങ് കോഴ്സ് വിദ്യാർഥികളിൽ മേഴ്സി ചാൻസിലും തോറ്റവർക്കാണ് ഇപ്പോൾ അഞ്ച് മാർക്ക് വീതം മോഡറേഷൻ ലഭിക്കുക. 2010ൽ ആരോഗ്യ സർവകലാശാല രൂപീകരിച്ചതോടെ ബിഎസ് സി നഴ്സിങ് കോഴ്സുകളുടെ നടത്തിപ്പ് അവർക്ക് കൈമാറിയിരുന്നു. 2010നു മുൻപുള്ള കോഴ്സുകളുടെ ചുമതല സർവകലാശാലയ്ക്ക് തന്നെയാണ്.
advertisement
നഴ്സിങ് കൗൺസിൽ മാനദണ്ഡത്തിന്റെ ലംഘനം
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻറെ രണ്ട് മാനദണ്ഡങ്ങളാണ് സർവകലാശാല ലംഘിച്ചത്
ഒന്ന്: കോഴ്സ് കാലദൈർഘ്യത്തിന്റെ ഇരട്ടി കാലയളവിനുള്ളിൽ മേഴ്സി ചാൻസ് പരീക്ഷ നടത്തണമെന്നാണ് നഴ്സിങ് കൗൺസിൽ നിബന്ധന.
ബിഎസ് സി നഴ്സിങ് കോഴ്സ് നാലു വർഷമാണ്. പരമാവധി എട്ടു വർഷത്തിനുള്ളിൽ മേഴ്സി ചാൻസ് പരീക്ഷ പൂർത്തിയായിരിക്കണം. എന്നാൽ ഇപ്പോൾ മെസ്സി ചാൻസ് നൽകിയത് 2008ലും 2009 ലും ആരംഭിച്ച ബാച്ചുകളിലെ വിദ്യാർഥികൾക്കാണ്. ഈ രണ്ട് ബാച്ചുകളുടെയും മേഴ്സി ചാൻസ് പരീക്ഷയ്ക്കുള്ള അവസരം യഥാക്രമം 2016 ലും 2017 ലും അവസാനിച്ചതാണ്.
രണ്ട്: ബിഎസ്സി നേഴ്സിങ് പരീക്ഷയ്ക്ക് മോഡറേഷൻ നൽകാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യവസ്ഥ ചെയ്യുന്നില്ല. ഇത് ലംഘിച്ചാണ് തോറ്റ വിദ്യാർഥികളെ ജയിപ്പിക്കാനായി മോഡറേഷൻ നൽകാൻ സർവകലാശാല തീരുമാനിച്ചത്.
