നേരത്തെയും സ്കൂൾ അധികൃതരുടെ നിലപാടിനെതിരെ മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. "ശിരോവസ്ത്രം ധരിച്ച ടീച്ചർ, അത് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സർക്കാരിന് മറുപടി പറയേണ്ടത് ലീഗൽ അഡ്വൈസറല്ല. ചർച്ച ചെയ്ത് തീർക്കേണ്ട വിഷയം സ്കൂൾ അധികൃതർ വഷളാക്കി," എന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
‘കുട്ടി എന്ത് കാരണത്താലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധിക്കും. അതിന് കാരണക്കാരായവർ സർക്കാരിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കൂ. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്’ - മന്ത്രി വ്യക്തമാക്കി.
advertisement
അതേസമയം, ആർജവത്തോടെ നിലപാട് എടുത്ത മന്ത്രിയെ അഭിനന്ദിച്ച് നിരവധിപേരാണ് കമൻ്റ് ബോക്സിൽ എത്തുന്നത്. "ഈ അടുത്ത കാലത്തായി ആർജ്ജവത്തോടെ നിലപാട് എടുക്കുന്ന മികച്ച മന്ത്രിമാരിൽ ഒരാളായി ശിവൻകുട്ടി മാറിയെന്നും, കേരളത്തിൽ ജനിച്ചതിൽ അഭിമാനമുണ്ടെന്നും" പലരും അഭിപ്രായപ്പെട്ടു.