മോദിക്കെതിരായ സമരത്തിൽ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ഇട്ടാലോ
ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്റണി പറഞ്ഞു.
പള്ളിയിൽ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തിൽ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. അമ്പലത്തിൽ പോകുന്നവരുടെ മേൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാൻ മാത്രമേ ഉപകരിക്കൂവെന്നും ആന്‍റണി പറഞ്ഞു.
advertisement
ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനകുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് മോദിയെ സഹായിക്കലാണെന്ന് എ കെ ആന്റണി പറഞ്ഞു. 2024 ൽ മോദിയെ താഴെ ഇറക്കാനുളള പ്രവർത്തനങ്ങൾക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്തണം. കോൺഗ്രസിന്റെ 138ആം സ്ഥാപക ദിനാഘോഷം കെ പി സി സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്റണി.