തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐടി വകുപ്പിന്‍റെ അധിക ചുമതല കൂടി നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയ്ക്ക് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്‍റെ ചുമതല നൽകി.
നേരത്തെ നയന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ശിവശങ്കറിന് സ്പോർട്സ് യുവജനകാര്യ വകുപ്പിന്‍റെ ചുമതലയാണ് നൽകിയത്. ഇപ്പോൾ കൂടുതൽ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നൽകി. നിലവിലുള്ള വകുപ്പ് കൂടാതെ മൃഗസംരക്ഷണവകുപ്പ്, മൃഗശാല, ക്ഷീരവികസന വകുപ്പുകളുടെ അധിക ചൂമതല കൂടി ശിവശങ്കറിന് നൽകി.
advertisement
Also Read- വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോണം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ CITU
മുമ്പ് ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയായ കെ ആർ ജ്യോതിലാൽ രാജ്ഭവന് അയച്ച കത്താണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതോടെ സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയായിരുന്നു. ഇതോടെ കെ ആർ ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ നിന്ന് മാറ്റിയാണ് സർക്കാർ ഗവർണറെ അനുനയിപ്പിച്ചത്. ഇതിന് പിന്നാലെ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിടുകയും ചെയ്തു.
