വടകരയിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം മുല്ലപ്പള്ളിയുടെ ശരീരഭാഷയിലും ദൃശ്യമായിരുന്നു. നിറഞ്ഞ ചിരിയോടെ ആയിരുന്നു അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. വടകരയിലെ സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചപ്പോൾ വടകരയിൽ നിങ്ങൾക്ക് ഒന്നാന്തരം സ്ഥാനാർഥിയെ കിട്ടുമെന്നായിരുന്നു സന്തോഷം നിറഞ്ഞ മുഖത്തോടെ മുല്ലപ്പള്ളി പ്രതികരിച്ചത്.
"കെ മുരളീധരനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം വടകരയിൽ സ്ഥാനാർഥിയായാൽ വളരെ നന്നായിരിക്കും. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി ആലോചിച്ച ശേഷം തീർച്ചയായും നിങ്ങളെ സന്തോഷകരമായ ആ വാർത്ത അറിയിക്കും." - മുല്ലപ്പള്ളി മാധ്യമങ്ങൾക്ക് മുമ്പിൽ നിലപാട് വ്യക്തമാക്കി.
advertisement
കെ. മുരളീധരൻ വന്നാൽ മണ്ഡലത്തിൽ വിജയം അനായാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ
ലോക് സഭയിലേക്ക് അയയ്ക്കരുതെന്ന വികാരം ആ മണ്ഡലത്തിലെ ജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ അവിടെ നിർത്തുന്ന ഏതു സ്ഥാനാർഥിയും വിജയിക്കുമെന്ന ഉറപ്പും പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.