'വോട്ട് നഷ്ടമാകാൻ പാടില്ല'
സ്ഥാനാർത്ഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.
തിരഞ്ഞെടുപ്പ് പത്രികയിൽ താൻ അഞ്ജലി പി വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർത്ഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും.
advertisement
പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നും അതിനാൽ കോടതിയെ സമീപിക്കുന്നു എന്നുമാണ് അഞ്ജലിയുടെ ഹർജിയിൽ പറയുന്നത്. തൃപ്പൂണിത്തുറയിൽ എൻഡിഎയുടെ സഖ്യകക്ഷിയായ ട്വന്റി 20യുടെ സ്ഥാനാർത്ഥിയാണ് അഞ്ജലി നായർ.
Summary: The Kerala High Court has intervened in a petition filed by Anjali Nair, the NDA candidate (representing Twenty20) for the Thrippunithura constituency, regarding her name on the Electronic Voting Machines (EVMs). Anjali Nair approached the court stating that while her official nomination used the name Anjali P.V., she is widely known in public life and the film industry as Anjali Nair. The candidate argued that having "Anjali P.V." on the EVM would cause confusion among voters who recognize her by her popular name, potentially leading to a loss of votes. All her campaign materials and posters use the name "Anjali Nair."
