വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ഉണ്ടെന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചാണ് മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചത്.
ഒരു പ്രോജക്ട് പൂർത്തിയാകുമ്പോൾ അതിന്റെ കണക്ക് പറയുമെന്ന് പറഞ്ഞ് വി ഡി സതീശൻ ചോദ്യത്തെ തന്ത്രപരമായി നേരിട്ടു. പയ്യന്നൂരിൽ പാവപ്പെട്ട രക്തസാക്ഷികളുടെ പേരിലെ ഫണ്ട് മുഴുവൻ പിണറായി സർക്കാർ അടിച്ചുമാറ്റി. അത് അടിച്ചുമാറ്റിയാൾക്ക് ട്രിബിൾ പ്രമോഷൻ കൊടുത്തു. ചോദ്യം ചെയ്തവനെ പുറത്താക്കി. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും വി ഡി സതീശൻ പറഞ്ഞു.
advertisement
തുടർന്നും മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചു. ജമാത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ മാദ്ധ്യമങ്ങളോട് കയർത്ത് സംസാരിച്ചു. താൻ സംസാരിക്കുന്നതിനിടയിൽ ചോദ്യങ്ങൾ ചോദിക്കരുത്. അതിനുള്ള അധികാരം നിങ്ങൾക്കില്ല. തന്നെ പ്രോകോപിപ്പിക്കാനുള്ള മാദ്ധ്യമങ്ങളുടെ ഗൂഢാലോചന നടക്കില്ലെന്നും വി ഡി സതീശൻ പൊട്ടിത്തെറിച്ചു.
