സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ തങ്ങൾക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും ലോഗോയോ പേരോ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് പത്രക്കുറിപ്പോ വിജ്ഞാപനമോ ഇറക്കിയിട്ടില്ലെന്നും പുതിയ മദ്യം നിർമ്മിക്കുന്നില്ല എന്നും ബെവ്കോ സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു. മദ്യ ഉല്പാദനത്തിൽ നേരിട്ട് ഇടപെടുന്നില്ലെന്നും അതിനാൽ തങ്ങൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നമായിരുന്നു ബെവ്കോയുടെ വാദം. എന്നാൽ ഡിസംബറിൽ ബെവ്കോ എം.ഡിയുടെ പേരിൽ പുറത്തിറങ്ങിയ വാർത്താക്കുറിപ്പും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിലാണ് ഈ നടപടികൾ.
advertisement
അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നതടക്കമുള്ള എല്ലാ തുടർ നടപടികളും ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു.
