ഇതും വായിക്കുക: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
സോഷ്യല്‍ മീഡിയക്ക് വേണ്ടിയാണ് അവർ അറസ്റ്റ് വരിക്കുന്നത്. ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള സമരങ്ങളാണോ നമുക്കാവശ്യം. യഥാർത്ഥത്തിൽ എത്രയോ യൂത്ത് ലീഗ് കുട്ടികൾ സമരം നടത്തി ജയിലില്‍ പോയി. ഫോട്ടോഷൂട്ടിനുള്ള സംസ്കാരമാണ് നമ്മൾ മാറ്റേണ്ടത്. റീൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വനിതാ ലീഗിന്റെ രണ്ട് വ്യക്തികൾ വേദിയിൽ ഇരുന്നപ്പോൾ അസഹിഷ്ണുത കാട്ടിയ അബ്ദു സമദ് പൂക്കോട്ടൂർ അടക്കമുള്ളവര്‍ ഇപ്പോഴുണ്ടായ മാറ്റം ഞങ്ങളെ കൂടി ബോധ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
advertisement
'ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല' - നൂർബിന റഷീദ് പറഞ്ഞു.
എം കെ മുനീറിനോട് കാട്ടിയത് അനീതിയാണെന്നും അവർ തുറന്നടിച്ചു. അവസാന നിമിഷം വരെ സീറ്റ് നൽകുമെന്ന് മോഹിപ്പിച്ചെങ്കിലും ഒടുവിൽ സീറ്റ് നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപനത്തിന് മുമ്പ് മുനീറിനെതിരെ അധിക്ഷേപം നടത്തിയെന്നും ഒരു സെലാനും ചൊല്ലി തട്ടവും ഇട്ടാൽ എല്ലാമായോ എന്നും നൂർബിന റഷീദ് ചോദിക്കുന്നു.
Summary: Following her resignation as the National Secretary of the Women’s League, Noorbina Rasheed launched a scathing attack on Perambra candidate Fathima Thahliya, accusing her of prioritizing social media fame over genuine political struggle. Noorbina mocked Thahliya’s style of activism, stating that "making Reels is easy" and dismissing her arrests as scripted photoshoots rather than the sacrificial struggles seen by other Youth League members.
