ലത്തീൻസഭ വർഗീയത പറയുന്നവരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർ ഒരിക്കലും വർഗീയത പറയില്ല. കൊച്ചിയിൽ ഞാൻ പ്രസംഗിച്ചത് ചില മാദ്ധ്യമങ്ങൾ കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്. വർഗീയത ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് ലത്തീൻസഭ. അവരെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾ അവരെ അഭിനന്ദിക്കുന്നവരാണ്.
ഒരു തീപ്പൊരി വീണാൽ ആളുകത്തിക്കാൻ ശ്രമിക്കുന്ന വർഗീയവാദികൾ കേരളത്തിലുണ്ട്. ആ വർഗീയവാദികൾക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. എനിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയും എസ്ഡിപിഐ സ്ഥാനാർത്ഥിയുമുണ്ട്. അതിന് ലത്തീൻസഭയുമായി കൂട്ടിക്കുഴക്കേണ്ട. ഒരു വർഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത, സമുദായ സൗഹൃദത്തിന് വേണ്ടി നിലകൊള്ളുന്ന സഭയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
advertisement
സിപിഎമ്മിനെതിരെയും വി ഡി സതീശൻ ആഞ്ഞടിച്ചു. കമഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരാണ് സിപിഎമ്മുകാർ. അയ്യപ്പന്റെ സ്വർണംവരെ കട്ടുകൊണ്ട് പോയി
