TRENDING:

'സാർ', 'മാഡം' വിളിയില്ല; ഈ പഞ്ചായത്തിൽ പേരുകളോ സ്ഥാനങ്ങളോ വിളിച്ച് അഭിസംബോധന ചെയ്യാം

Last Updated:

മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം 'ചേട്ട','ചേച്ചി' എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഇതു കേരളത്തിലെ പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത്. ഇനി ഇവിടെ സാർ, മാഡം വിളികൾ മുഴങ്ങില്ല. ഈ വാക്കുകൾ നിരോധിക്കാൻ പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ അവിടുത്തെ ജീവനക്കാരെ സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യരുത്. അവരുടെ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും.
പാലക്കാട് മാത്തൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് മാത്തൂർ ഗ്രാമപഞ്ചായത്ത്
advertisement

Also Read- Narendra Modi Suresh Gopi| പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേര മരം ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ; വാക്ക് പാലിച്ച് സുരേഷ് ഗോപി

''സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത്''- ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ആര്‍ പ്രസാദ് പറയുന്നു.

advertisement

Also Read- ഇഡ്ഡലി,ദോശ മാവ് വിറ്റ് കോടീശ്വരനായ മുസ്തഫ; പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിക്കാൻ തുനിഞ്ഞു, ഇപ്പോൾ സിഇഒ

മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം 'ചേട്ട','ചേച്ചി' എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ 'അപേക്ഷിക്കുന്നു', 'അഭ്യര്‍ത്ഥിക്കുന്നു' എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

Also Read- Afghanistan| 73 എയർ ക്രാഫ്റ്റുകൾ, നൂറോളം കവചിത വാഹനങ്ങൾ, 64,000 മെഷീൻ ഗണ്ണുകൾ; അഫ്ഗാൻ വിടുന്നതിന് മുൻപ് ഉപയോഗശൂന്യമാക്കി യുഎസ് സേന

advertisement

ഏതെങ്കിലും ജീവനക്കാരന്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയായി നല്‍കാം എന്നും മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദ്യാര്യമല്ല - പഞ്ചായത്ത് ഭരണ സമിതി പാസാക്കിയ പ്രമേയം പറയുന്നു.

Also Read- അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം; 12 പേർക്ക് പരിക്ക്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പവിത്ര മുരളീധരന്‍ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സാർ', 'മാഡം' വിളിയില്ല; ഈ പഞ്ചായത്തിൽ പേരുകളോ സ്ഥാനങ്ങളോ വിളിച്ച് അഭിസംബോധന ചെയ്യാം
Open in App
Home
Video
Impact Shorts
Web Stories