ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കാൻ സജ്ജമായി ആർ പി എഫും റെയിൽവേ പോലീസും സജ്ജമായി. വൈകിട്ട് 5.30ഓടെ എത്തിയ ട്രെയിനിന്റെ ബാത്റൂമിന്റെ വാതിൽ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കുത്തിപൊളിച്ച് യാത്രക്കാരനെ പുറത്തിറക്കി. ഹിന്ദി സംസാരിക്കുന്ന യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാസര്‍കോട് നിന്നും ട്രെയിനില്‍ കയറി ഉള്ളിൽ നിന്നും കയർ കെട്ടിയാണ് ഇയാൾ ശുചിമുറിക്കുള്ളിലിരുന്നത്.
യുവാവിന്റെ കയ്യില്‍ ടിക്കറ്റുണ്ടായിരുന്നില്ല. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചോദ്യങ്ങള്‍ക്ക് യുവാവ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. യുവാവിനെ പുറത്തിറക്കാനായി പത്ത് മിനിറ്റ് നേരമാണ് വന്ദേ ഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്. സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്റ്റേഷനിൽ തടിച്ചുകൂടി.
advertisement