മഴക്കാലവും ഒപ്പം പനിക്കാലവും എത്തിയതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കോവിഡും വൈറൽ പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സമയത്ത് മലയോര മേഖലകളിലെ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നു. 15 ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ടിടത്ത് ആകെയുള്ളത് 7 ഡോക്ടർമാർ മാത്രം.
ഇതിൽ ഒരാൾ മെഡിക്കൽ ഓഫീസറുടെ ചുമതലയിലേക്ക് മാറിയതോടെ പൂടുകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രികളിൽ 24 മണിക്കൂറും ലഭിച്ചിരുന്ന ഡോക്ടർമാരുടെ സേവനവും ഞായറാഴ്ചയോടെ നിലച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയാകട്ടെ 24 കിലോമീറ്റർ അകലെയാണ്. ഇതോടെ മലയോര മേഖലകളിലെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
advertisement
സർജറിയിലും കുട്ടികളുടെ വിഭാഗത്തിലുമായി രണ്ട് വിദഗ്ധർ, മൂന്ന് സിവിൽ സർജൻ, നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 15 ഡോക്ടർമാരാണ് ആശുപത്രിയിൽ വേണ്ടത്. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ഭൂരിഭാഗം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഉച്ച കഴിഞ്ഞുള്ള ഒ.പിയും മുടങ്ങിയിരിക്കുകയാണ്.
Summary: People from the hilly regions of Kasargod are living under the constant fear of epidemic break out and fast spreading fever, where they are deprived of service of doctors