ഒടുവിൽ ആളെ വിട്ട് അന്വേഷണം നടത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് താമസമാക്കിയ ഒരു കൂട്ടം ആളുകളെ കണ്ടെത്തിയത്. തന്റെ വീട്ടിൽ താൻ അറിയാതെ ചിലർ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. രണ്ടു നിലയുള്ള വീട്ടിൽ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ മുപ്പതോളം പേരാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകർത്ത് ഉള്ളിൽ കടന്നതിനുശേഷം വീട് പെയിന്റ് ചെയ്യുകയും ഉള്ളിൽ ഭിത്തികെട്ടി തിരിച്ച് ശേഷം പലർക്കായി വാടകയ്ക്ക് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
advertisement
അതിക്രമത്തിന് പിന്നിൽ അരൂർ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തി ആണെന്ന് സ്ഥലം കൗൺസിലർ ഉൾപ്പെടെയുള്ള നാട്ടുകാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക ലഭിക്കുന്ന വിധത്തിലാണ് സുരേഷ് ബാബു വീട് പലർക്കായി വാടകയ്ക്ക് നൽകിയിരിക്കുന്നത് എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സുരേഷ് ബാബുവിനെ കണ്ടെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വീട് തന്നെ നോക്കാൻ ഏൽപ്പിച്ചതാണെന്നായിരുന്നു നൽകിയ മറുപടി. എന്നാൽ സുരേഷ് ബാബു പറയുന്നത് കള്ളമാണെന്ന് അജിത്ത് വാസുദേവൻ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനെ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
വീടിന്റെ ഗേറ്റിന്റെ താക്കോല് സമീപവാസിയുടെ കൈവശത്ത് ആയിരുന്നെങ്കിലും ഇത് ആർക്കും കൈമാറാൻ നിർദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. സംഭവത്തിൽ പ്രവാസിയുടെ വീട് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അനധികൃതമായി വാടകയ്ക്ക് കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ അനധികൃതമായി താമസിക്കുന്നവരോട് വീട് ഉടനെ ഒഴിയാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മരട് പോലീസ് അറിയിച്ചു.