ശബരിമല സ്ത്രീ പ്രവേശനം : തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി
ജോയി പകര്‍ത്തിയ ചോറൂണിന്റെ ദൃശ്യങ്ങള്‍ അന്നത്തെ പത്രത്തില്‍ അച്ചടിച്ചു വന്നതോടെയാണ് വിവാദത്തിലായത്. പത്രത്തില്‍ അച്ചടിച്ചു വന്ന ചിത്രം തെളിവാക്കി ചങ്ങനാശ്ശേരി സ്വദേശി മഹേന്ദ്രന്‍ ഹൈക്കോടതിക്ക് കത്തയക്കുകയും പിന്നീട് പൊതുതാത്പര്യ ഹര്‍ജിയായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ചിത്രം പ്രസിദ്ധീകരിച്ച് വരാതിരിക്കാന്‍ തനിക്ക് 50000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും താന്‍ അതിന് വഴങ്ങിയില്ലെന്നും ജോയി വ്യക്തമാക്കുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു ചിത്രമായി അത് മാറുമെന്ന് ഓര്‍ത്തില്ലെന്നും ന്യൂസ് 18നോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
കുവൈറ്റിൽ വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾ പെരുകുന്നു; ജാഗ്രത പാലിക്കാൻ നിർദേശം
ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ ഒത്താശയോടെ അക്കാലത്ത് എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ എത്തിയിരുന്നതായാണ് ജോയി പറയുന്നത്. ജഡ്ജിമാരുടെ കുടുംബം വരെ എത്തിയിരുന്നു. സ്ത്രീ പ്രവേശനം പാടില്ല എന്നെഴുതിയവര്‍ തന്നെ അത് ലംഘിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
