മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
- ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു
advertisement
അപ്പാച്ചിമേട് വരെ ഇവർ പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയെങ്കിലും അവിടെ മുതൽ ഭക്തർ പ്രതിഷേധവുമായി തടയുകയായിരുന്നു. പ്രതിഷേധക്കാരെ വകഞ്ഞുമാറ്റി കനത്ത പൊലീസ് സംരക്ഷണയിൽ ഇവർ വലിയനടപ്പന്തൽ വരെ എത്തിയിരുന്നുവെങ്കിലും അവിടെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പിന്തിരിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ഭക്തർ പ്രക്രോപിതരാണെന്നും സംഘർഷം ഉടലെടുക്കാതിരിക്കാൻ സ്ത്രീകളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരെ തിരികെ ഇറക്കിയത്. എന്നാൽ ദർശനം നടത്തുമെന്ന നിലപാടിൽ ഉറച്ചു നിന്ന തങ്ങളെ നിർബന്ധപൂർവം തിരികെയിറക്കിയെന്നാണ് യുവതികളിലൊരാളായ ബിന്ദു പറയുന്നത്.