പൊലീസ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടെന്ന് കരുതുന്നില്ലെങ്കിലും പോരായ്മകളുണ്ട്. മകളുടേത് അപകട മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കുഞ്ഞ് ഇത്രവലിയ ദുരന്തത്തിന് ഇരയായിയെന്ന് കണ്ടെത്തിയത് പൊലീസാണ്. പ്രതിയേയും അവർ പിടിച്ചു, അമ്മയുടെ വാക്കുകൾ. എന്നാൽ, പൊലീസിന്റെ സഹായം പലകാര്യങ്ങളിലും ഉണ്ടായിട്ടില്ലെന്ന് അച്ഛൻ ചൂണ്ടിക്കാട്ടി.
വണ്ടിപ്പെരിയാർ കൊലപാതകം: വീഴ്ച പറ്റിയിട്ടില്ല; പ്രതി അർജുൻ തന്നെയെന്ന് പൊലീസ്
പട്ടികവിഭാഗ പീഡന നിരോധന നിയമം കേസിൽ ഉൾപ്പെടുത്തിയില്ല. വകുപ്പു കൂട്ടിച്ചേർത്താൽ കേസ് കാലതാമസമെടുക്കുമെന്ന് പറഞ്ഞു. ഡിവൈഎസ്പി അന്വേഷിക്കേണ്ടി വരുമെന്നും ജില്ലാ കോടതിയിലേക്ക് കേസ് മാറിയാൽ വർഷങ്ങൾ കഴിഞ്ഞാലും പൂർത്തിയാവില്ലെന്നുമൊക്കെ പൊലീസ് പറഞ്ഞുവെന്നും അച്ഛൻ പറയുന്നു.
advertisement
നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു കത്ത് വന്നപ്പോഴാണു വകുപ്പു ചുമത്തിയില്ലെന്ന് അറിഞ്ഞത്. നിയമസഹായത്തിനും ധനസഹായത്തിനും ഒട്ടേറെ പരാതികളും അപേക്ഷകളും നൽകിയെങ്കിലും ഒന്നും കിട്ടിയില്ല. പട്ടികവിഭാഗ പീഡന നിരോധന വകുപ്പ് ഉൾപ്പെടുത്താതിനാൽ ആ രീതിയിലുള്ള സഹായവും ലഭിച്ചില്ല. ധനസഹായത്തിനായി ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി അപേക്ഷ നൽകിയിരിക്കുകയാണെന്നും അച്ഛൻ പറഞ്ഞു.
കോടതിയിൽ ജഡ്ജി വിധിന്യായം വായിച്ചപ്പോൾ കേട്ടില്ല. പ്രതിഭാഗം ഞങ്ങൾ ജയിച്ചു എന്നു പറഞ്ഞ് സന്തോഷിക്കുന്നതു കണ്ടാണ് വിധി എതിരായത് അറിഞ്ഞത്. അപ്പീൽ പോകുന്നതിന് പലരും നിയമസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ ഇല്ലാതാക്കിയവനെ വെറുതേവിടില്ല. ഉറപ്പായും കേസുമായി മുന്നോട്ടുപോകുമെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.