'മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും സമുദായത്തിന്റെ വഴിയല്ലെന്ന് വ്യക്തമാക്കിയ സമസ്ത, ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങൾ സമുദായത്തിന് ഗുണകരമല്ല. ഇത്തരം അപകടകരമായ വിചാരധാരകൾ യുവാക്കളെ വിഘടനവാദത്തിലേക്ക് നയിക്കുന്നത് ഗൗരവതരമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.' എന്നതായിരുന്നു പ്രമേയം.
മാത്രമല്ല, നിഷ്പക്ഷ മാധ്യമങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വഴി നടത്തുന്ന ഭൗതികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്. വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും, സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട് സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് സമസ്തയുടെ പ്രമേയം ആഹ്വാനം ചെയ്തു.
advertisement
