കുന്നത്തുനാട് മണ്ഡലത്തിലെ പരാജയഭീതി മൂലം കോൺഗ്രസ് വ്യാപകമായി പണം ഒഴുക്കുകയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ കാറിലും കോലഞ്ചേരിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും വെച്ചാണ് ഈ ഇടപാട് നടന്നത്. ആദ്യം 5 ലക്ഷം രൂപ പണമായും 7 ലക്ഷത്തിന്റെ ബാങ്ക് വായ്പയും പലിശയും അടക്കം 15 ലക്ഷത്തിനായിരുന്നു ധാരണയെന്നും പിന്നീട് ഈ തുക 20 ലക്ഷമായി ഉയർത്തിയാണ് രാജി ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്നും സാബു ആരോപിച്ചു.
advertisement
തന്റെ മതേതര കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി ട്വന്റി 20 എൻഡിഎയുടെ ഭാഗമായത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് പൂജ ജോമോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണ് ബിജെപി സഖ്യമെന്നും അവർ ആരോപിച്ചു. പൂജയുടെ രാജിയോടെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20ക്ക് ഭരണം നഷ്ടമാകാനാണ് സാധ്യത. നിലവിൽ പൂതൃക്ക പഞ്ചായത്തിൽ കോൺഗ്രസിനും ട്വന്റി 20ക്കും ഏഴ് വീതം അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങൾ സിപിഎമ്മിനുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ട്വന്റി 20 അധികാരം പിടിച്ചത്.
