പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് ഇപ്പോൾ എങ്ങനെ വിവാദമായെന്നും ഇയാൾ പറഞ്ഞു. താൻ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ അല്ലെന്നും അസ്കർ വ്യക്തമാക്കി. പള്ളുരുത്തിയിൽ മാധ്യമങ്ങൾ മുന്നിൽ എത്തിയാണ് പിതാവു കുട്ടിയും സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരത്തിൽ മറ്റുള്ളവർ വിളിക്കുന്നത് കേട്ടാണ് താൻ മുദ്രാവാക്യം വിളിച്ചതെന്ന് കുട്ടി പറഞ്ഞു. മുദ്രാവാക്യം വിളിക്കാൻ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നുെം കുട്ടി പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തിയിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പള്ളുരുത്തിയിൽ പിഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുകയാണ്. കുട്ടിയുടെ പിതാവിനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
advertisement
Also Read-കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ടിന്‍റെ 18 നേതാക്കൾ അറസ്റ്റിൽ
അതേസമയം, കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് ആരോപിച്ചു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്നും നവാസ് ആരോപിച്ചു.
കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴയിലെ 18 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവിഷന്‍ സെക്രട്ടറിയും പ്രസിഡനറുമാരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
