കടലില്‍ പൊങ്ങിനില്‍ക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജില്‍ കയറാന്‍ ദിവസേന നൂറുകണക്കിനാളുകളാണ് ബേപ്പൂരിലേക്ക് എത്തിയിരുന്നത്. താനൂര്‍ ബോട്ടപകടം ഉണ്ടാകുന്നതുവരെ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന തുറമുഖ വകുപ്പ് അപകടസാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കിയത്.
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്‍റെ പഴക്കം അപകടകാരണമെന്ന് പോലീസ്
തുറമുഖവകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്രകാലവും ഇത് പ്രവര്‍ത്തിച്ചതെന്നാണ് പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. അതേസമയം കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഒരു ഭാഗം കരയില്‍ ഉറപ്പിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് ആരില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടതെന്നത് സംബന്ധിച്ചും വ്യക്തതയില്ല. മണ്‍സൂണ്‍ കഴിയുന്നതുവരെയെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജിന് അനുമതി നല്‍കേണ്ടന്നാണ് തുറമുഖവകുപ്പിന്റ തീരുമാനം.
advertisement
