ഇതാദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ അംശം കണ്ടെത്തുന്നത്. സാധാരണ കള്ളിൽ സ്പിരിറ്റ്, സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാംപൂ എന്നിവയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഈ സാംപിളുകളിൽ കഫ് സിറപ്പ് എന്തിന് ചേർത്തുവെന്നത് ദുരൂഹമാണ്. സാധാരണ ചുമയ്ക്ക് ഉപയോഗിക്കുന്നതാണ് ഇത്. ആൽക്കഹോളിന്റെ അളവ് അധികമുള്ളതും ഇതിലാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പോലും സമ്മതിക്കുന്നു.
ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുവെന്നാണ് എക്‌സൈസ് വകുപ്പും വിലയിരുന്നത്. ഇതിന്റെ മുഴുവൻ റിപ്പോർട്ടും എക്‌സൈസ് കമ്മീഷണർക്ക് നൽകിയതായാണ് വിവരം. അബ്കാരി നിയമം അനുസരിച്ച് റിപ്പോർട്ട് പ്രതികൂലമായാൽ ലൈസൻസ് റദ്ദ് ചെയ്ത് ഷാപ്പുകൾ അടച്ചുപൂട്ടണമെന്നാണ് വ്യവസ്ഥ. എന്നാൽ പരിശോധനാ ഫലം പുറത്ത് വന്ന് ഒരാഴ്ചയായിട്ടും ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുകയാണ്.
advertisement
കഫ് സിറപ്പ് കഴിച്ചാൽ തന്നെ ഉറക്കവും മയക്കവും പതിവാണ്. കൂടുതൽ അകത്തുചെന്നാൽ ഫലം രൂക്ഷമാവുകയും ചെയ്തു. എന്നാൽ കള്ളിൽ ചേർക്കുമ്പോൾ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് അധികൃതർക്ക് പോലും പറയാൻ കഴിയുന്നില്ല. അതേസമയം രാസപരിശോധന ഫലം അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
