'കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാുകയെന്നതാണ് എന്റെ ആഗ്രഹം. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് സമയം കൂടി വേണ്ടി വരും. അതിനായി എന്റെ ശ്രമം തുരുകയാണ്' - രാഹുല്‍ ഗാന്ധി പറഞ്ഞു.
വെള്ളം കൊടുത്ത യുവാവിന്റെ കൈയിൽ പിടിച്ച് അണ്ണാൻകുഞ്ഞ്, ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ വൈറൽ
അതേസമയം, സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ ഇന്ന് പ്രസംഗം നടത്തിയത്. കോട്ടയത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു സി പി എമ്മിനെ വിമര്‍ശിച്ചത്. സി പി എം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രമായി നല്‍കരുതെന്നും കേരളത്തിന്റെ വികസനത്തിന് കൂടി പരിഗണന നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടും സി പി എമ്മിനെ വിമര്‍ശിച്ചു.
advertisement
പഴത്തിന് 1.6 ലക്ഷം രൂപ വില; ബില്ല് കണ്ട് അന്തം വിട്ട് യുവതി
യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി പി എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോട്ടയത്ത് ചിങ്ങവനത്ത് പ്രചാരണം നടത്തിയ രാഹുല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കും വോട്ടു ചോദിച്ചെത്തി. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പിറവം, പാല എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്.