പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണി, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് എന്ന മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെയും കേരള പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
എഫ്‌ഐആർ പ്രകാരം, ഈ വർഷം മാർച്ച് 4 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വെച്ച് പെൺകുട്ടിയെ രാഹുൽ ലൈംഗികമായി പീഡിപ്പിച്ചു. രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.
advertisement
പിന്നീട് മാർച്ച് 17 ന് അതേ ഫ്ലാറ്റിൽ വെച്ച്, യുവതിയുടെ സമ്മതമില്ലാതെ രാഹുൽ തന്റെ മൊബൈൽ ഫോണിൽ നഗ്ന വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. ആരോടെങ്കിലും ബന്ധം വെളിപ്പെടുത്തിയാൽ 'ജീവിതം നശിപ്പിക്കുമെന്ന്' എംഎൽഎ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22 ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് രാഹുൽ വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പിന്നീട് മെയ് മാസത്തിൽ രണ്ട് ദിവസം എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
രാഹുലിന്റെ അടുത്ത സുഹൃത്തായ രണ്ടാം പ്രതി മെയ് 30 ന് തിരുവനന്തപുരത്തെ കൈമനത്ത് നിന്ന് യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.
Summary: New argument of the prosecution against Rahul Mamkootathil MLA who filed an anticipatory bail application in the rape case of a young woman. Rahul's threat to commit suicide led to the forced abortion of the young woman. Rahul threatened to jump from the flat
