സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ്. യുവാക്കളെ വിദേശത്തേക്ക് തള്ളി വിടുന്നത് തുടരുകയാണ്. സിപിഎം, കോൺഗ്രസ് സർക്കാരുകളുടെ ബിസിനസ് വിരുദ്ധ സംസ്കാരം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയും യുവാക്കളുടെ ഭാവിയും നശിപ്പിച്ചു. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഭരണത്തിൽ കേരളത്തിൽ നിക്ഷേപകർ വരാനോ യുവാക്കൾക്ക് ജോലി ലഭിക്കാനോ പോകുന്നില്ല. ഇതിനായി സംസ്ഥാനത്ത് നരേന്ദ്ര മോദിയുടെ ഭരണം വരണമെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
advertisement
Also Read- കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
വര്‍ഷങ്ങളോളം മാറിമാറി ഭരിച്ച കോൺഗ്രസ്/ ഇടതുസർക്കാരുകളുടെ കീഴിൽ ഏറ്റവും മോശമായി സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. 2016 നും 2023 നും ഇടയിൽ കേരളം 1,10,000 കോടി രൂപയുടെ കടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം സർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ചിരുന്നു. ഇന്ത്യ സഖ്യ പങ്കാളിയായ കോൺഗ്രസ് എങ്ങനെയാണ് ഹിമാചൽ പ്രദേശിന്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ പൂജ്യം വികസനത്തോടെ നശിപ്പിച്ചതെന്ന് മനസിലാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
