പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും രണ്ടു ദിവസത്തെ സമ്മേളനത്തിനായി ഒരേ വിമാനത്തില്‍ ദുബായില്‍ എത്തിച്ച സഭയ്ക്ക് ഇരുവരെയും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താൻ കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനായിരുന്നു ഇരുവര്‍ക്കുമിടയിലെ സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഷ്ട്രീയമായി രൂക്ഷമായ ഭിന്നതയിലായ യുഡിഎഫ് നേതാക്കളായ പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയാണിത്.
Also read: കീരിയും പാമ്പും പോലെയായിരുന്ന നേതാക്കൾ ഒന്നിച്ച്; വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ
advertisement
സഭയ്ക്ക് അകത്തും പുറത്തും സഭാ വിശ്വാസികളായ രാഷ്ട്രീയക്കാര്‍ക്കിടയിലും ഐക്യം ഉണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചരി സമ്മേളനത്തില്‍ ആവശ്യപ്പെടും ചെയ്തതും ശ്രദ്ധേയമായി. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയല്ലെങ്കിലും എല്ലാവരിലും ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് എം പിമാരായ ജോസ് കെ മാണിയും, ഡീന്‍ കുരിയാക്കോസും പറഞ്ഞു. പത്തോളം ബിഷപ്പുമാരും, 23 രാജ്യങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുന്നുണ്ട്.