TRENDING:

Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

Last Updated:

റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊട്ടിയൂർ പീഡന കേസ് (Kottiyoor Rape)  പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ  (Robin Vadakkumchery)ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി (Kerala High Court). 20 വർഷം തടവ് 10 വർഷമായി കുറച്ചു. പോക്സോ (POCSO)വകുപ്പും ബലാത്സംഗം കുറ്റവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
robin vadakkumchery
robin vadakkumchery
advertisement

കേസിൽ റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. ഇത് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആയാണ് ഹൈക്കോടതി കുറച്ചിരിക്കുന്നത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി എൻ എ ടെസ്​റ്റ്​ ഉൾപ്പെടെ നടത്തിയാണ്​ കുറ്റകൃത്യം തെളിയിച്ചത്​.

advertisement

Also Read-Kochi Model's Death| മോഡലുകളുടെ മരണത്തിന് കാരണമായ അപകടം നടന്ന ആ രാത്രി ഹോട്ടൽ 'നമ്പർ 18'ല്‍ നടന്നത് എന്ത്?

ഇതിനിടെ, ഗര്‍ഭിണിയായതി​​ന്റെ ഉത്തരവാദിത്തം പെൺകുട്ടിയുടെ അച്ഛനിൽ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.

Also Read-Police| 22 മണിക്കൂർ നീണ്ട ജോലി; പടിയി‍ൽ തലയടിച്ചു വീണ ASI മരിച്ചു; മരണത്തിലും മൂന്ന് പേരുടെ ജീവന് താങ്ങായി

advertisement

പിതാവാണ്‌ ഉത്തരവാദി എന്ന് പൊലീസിലും ചൈൽഡ് ലൈനിലും പീഡനത്തിന് ഇരയായ പെൺകുട്ടിയും മൊഴി നൽകിയിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി ഫാദർ റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.  അറസ്റ്റിലാകുമ്പോൾ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്നു ഫാ. റോബിൻ വടക്കുംചേരി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി റോബിൻ വടക്കുംചേരി സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പെൺകുട്ടിയെ വിവാഹം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റോബിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹർജികളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. റോബിൻ വടക്കുംചേരിക്കും പെൺകുട്ടിക്കും വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു
Open in App
Home
Video
Impact Shorts
Web Stories