സിപിഎമ്മിനും സർക്കാരിനുമെതിരെ ആരോപണങ്ങൾ വരുമ്പോൾ മാത്രം അത് വലിയ വാർത്തയാക്കുകയും ബിജെപിക്കും കോൺഗ്രസിനും എതിരായ വാർത്തകൾ അവഗണിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രിയെ പിടികൂടിയപ്പോൾ ബിജെപി ഗാലറിയിലേക്ക് പോയി. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന വാദത്തോട്, തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽ പെട്ടിരിക്കുകയല്ലേ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം മറുപടി നൽകിയത്. കട്ടവരെ സംരക്ഷിക്കാൻ യുഡിഎഫും ബിജെപിയും ഉണ്ടെന്ന നിലപാട് നാണംകെട്ടതാണെന്നും, എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
advertisement
