'ശബരിമല'യിൽ ഇന്ന് നിർണായക ചർച്ചകൾ
വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്നും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.
ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല
ആചാരാനുഷ്ഠാനഗങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് എൻ.എസ്.എസിന്റെ ആവശ്യം.
advertisement
അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി
പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവർ ഉൾപ്പെടെ വിവിധ സംഘടനകൾ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.
വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക.