TRENDING:

'ശബരിമല'യിൽ ആദ്യ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ; നൽകിയത് എൻ.എസ്.എസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ എൻ.എസ്.എസ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടന്ന് പുനഃപരിശോധന ഹർജിയിൽ എൻ എസ് എസ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹർജി ഫയൽ ചെയ്തതെന്നും എൻ എസ് എസ് കുറ്റപ്പെടുത്തുന്നു.
advertisement

'ശബരിമല'യിൽ ഇന്ന് നിർണായക ചർച്ചകൾ

വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്നും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല

ആചാരാനുഷ്ഠാനഗങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് എൻ.എസ്.എസിന്റെ ആവശ്യം.

advertisement

അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി

പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവർ ഉൾപ്പെടെ വിവിധ സംഘടനകൾ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്നാണ്  അറിയുന്നത്. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര ‌സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ ആദ്യ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ; നൽകിയത് എൻ.എസ്.എസ്