TRENDING:

കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം

Last Updated:

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  കോവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ. അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30നാണ് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.
advertisement

അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലാണ്. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനവും നിലവിൽ പര്യാപ്തമല്ല.

കൂടാതെ പരീക്ഷാർഥികളിൽ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണ്. കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പോസ്റ്റിലേക്ക് ആദ്യമായി നടക്കുന്ന പരീക്ഷ ആയതിനാൽ പല ഉദ്യോഗാർഥികളുടെയും പ്രായപരിധി കഴിയാറായി. ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് അവഗണിച്ച് പരീക്ഷ നടന്നാൽ പല ഉദ്യോഗാർഥികള്‍ക്കും അവസരം എന്നന്നേക്കും നഷ്ടപ്പെടും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് ആവശ്യം.

2.5 ലക്ഷം പേർക്ക് ഞായറാഴ്ച പരീക്ഷ നടന്നു

advertisement

ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്‌.സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നലെ നടന്നു 2.52 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. കോവിഡ് ബാധിതർക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകിയിരുന്നു. റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അവസരം നൽകി. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും.

advertisement

റെക്കോർ‍ഡിട്ട് കോവിഡ് പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്നലെ 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം
Open in App
Home
Video
Impact Shorts
Web Stories