മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധം നടക്കുമ്പോൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രവർത്തകർ വസതിക്കുള്ളിൽ കടന്ന് പ്രതിഷേധം തുടങ്ങി 15 മിനിറ്റിന് ശേഷമാണ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ വാതിലിൽ വെച്ചിരുന്ന റീത്ത് എടുത്തുമാറ്റി.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കൊണ്ടുപോകാൻ അനുവദിക്കാതെ സഹപ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കം ചെയ്തത്.
advertisement
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
