ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറഞ്ഞ 4 സിലിണ്ടറുകളുമാണ് കണ്ടെടുത്തത്.
യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ, ആളൊഴിഞ്ഞ പറമ്പിൽ അലസമായി കൂട്ടിയിട്ട നിലയിലായിരുന്നു സിലിണ്ടറുകൾ. ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ സിലിണ്ടറുകൾ സൂക്ഷിച്ചത് വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകൾ നിലവിൽ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനാ സംഘത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, ബൈജു, ബവിത, ഷൈബ എന്നിവരും പങ്കെടുത്തു.
advertisement
