സമരത്തിന് മുന്നിട്ടിറങ്ങിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റർ ജോസഫൈനെ ഝാർഖണ്ഡിലേക്കും സിസ്റ്റർ ആൽഫിയെ ബീഹാറിലേക്കുമാണ് മാറ്റിയത്. സിസ്റ്റർ അൻസിറ്റയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ട് അയച്ച ഉത്തരവിൽ പറയുന്നു. എന്നാൽ കേസ് ദുർബലമാക്കാനാണ് സ്ഥലം മാറ്റമെന്നും സഹപ്രവർത്തകയ്ക്കു നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
advertisement
സഭാ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ കന്യാസ്ത്രീകൾ നീതി തേടി തെരുവിൽ സമരം നടത്തിയത്. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ ഈ സമരത്തിന്റെ തലപ്പത്ത് നിന്ന കന്യാസ്ത്രീകളെയാണ് സഭ സ്ഥലം മാറ്റിയിരിക്കുന്നത്.
