TRENDING:

'അൺഫെയർ ആൻഡ് ഷോക്കിംഗ്'; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ പ്രതികരണവുമായി അതിജീവിത

Last Updated:

'ഹാഷ് വാല്യൂ മാറിയതിലൂടെ സ്വകാര്യത കോടതിയിൽ പോലും നിഷേധിക്കപ്പെട്ടു. കോടതിയിൽ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അതിജീവിത. ഹാഷ് വാല്യൂ മാറിയതിലൂടെ സ്വകാര്യത കോടതിയിൽ പോലും നിഷേധിക്കപ്പെട്ടു. കോടതിയിൽ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും സാമൂഹിക മാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.
advertisement

2017-ലെ നടിയെ ആക്രമിച്ച കേസിലെ അതിജീവിച്ചത, താൻ ആക്രമിക്കപ്പെട്ടതിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്‌തെന്ന് ആരോപിച്ച് കോടതിയുടെ നിരീക്ഷണത്തിൽ സംസ്ഥാന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തിനുള്ള അഭ്യർത്ഥനയ്‌ക്ക് പുറമെ, അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചതിൽ മുമ്പ് അന്വേഷണം നടത്തിയ സെഷൻസ് ജഡ്ജിക്ക് വിവിധ വ്യക്തികൾ നൽകിയ മൊഴികളുടെ പകർപ്പുകളും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് കെ. ബാബു ഈ ആവശ്യം അംഗീകരിക്കുകയും അതിജീവിതക്ക് പകർപ്പുകൾ കൈമാറാൻ സെഷൻസ് ജഡ്ജിയോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ, പ്രത്യേക അന്വേഷണത്തിനുള്ള അപേക്ഷ പിന്നീട് പരിഗണിക്കും.

advertisement

2017ൽ നടിയെ നിരവധി പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രകനായി നടൻ ദിലീപിന്റെ പേരിൽ ആരോപണം ഉയരുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിൻ്റെ ദൃശ്യങ്ങളും തെളിവായി പിടിച്ചെടുത്തതുമായ മെമ്മറി കാർഡ് അനുമതിയില്ലാതെ ആക്സസ് ചെയ്യുകയും പകർത്തുകയും കൈമാറുകയും ചെയ്തുവെന്ന് ആരോപിച്ച് നടി 2022 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ആരോപണങ്ങളിൽ വസ്തുതാന്വേഷണം നടത്താൻ കഴിഞ്ഞ വർഷം ഡിസംബറിൽ ഹൈക്കോടതി എറണാകുളം ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയോട് നിർദേശിച്ചിരുന്നു.

advertisement

അന്വേഷണം നടത്തിക്കഴിഞ്ഞാൽ, വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു, റിപ്പോർട്ടിൻ്റെ പകർപ്പ് നൽകാൻ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണം സ്വതന്ത്രമായും സമ്പൂർണ്ണമായും നടന്നില്ലെന്ന് ആരോപിച്ച് അതിജീവിത പിന്നീട് നിലവിലെ അപേക്ഷ സമർപ്പിച്ചു.

പോലീസിൻ്റെയോ മറ്റ് വിദഗ്‌ധ ഏജൻസികളുടെയോ സഹായം സ്വീകരിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് അനുമതി നൽകിയിരുന്നെങ്കിലും അത് ജഡ്ജി ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് അവർ വാദിച്ചു.

അന്വേഷണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും രേഖാമൂലം സമർപ്പിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു.

advertisement

അതിനാൽ, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയെക്കൊണ്ട് പുതിയ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Survivor of the female actor assault case reacts sharply on the alteration in the hash value of the memory card, a primary evidence in the case pertaining to 2017

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൺഫെയർ ആൻഡ് ഷോക്കിംഗ്'; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ പ്രതികരണവുമായി അതിജീവിത
Open in App
Home
Video
Impact Shorts
Web Stories