TRENDING:

റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി

Last Updated:

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ബി.ജെ.പിയുമായി ഒപ്പിട്ട കരാറും പുറത്തുവന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ ഇടത് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത അംഗങ്ങളെ ബി.ജെ.പി സസ്പെൻഡ് ചെയ്തു.  കെ.പി രവീന്ദ്രന്‍, വിനോദ് എ.എസ് എന്നിവര്‍ക്കെതിരെയാണ് പാർട്ടി നടപടി. പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാർത്ഥിയായ കേരള കോണ്‍ഗ്രസ് അംഗം ശോഭ ചാര്‍ളിക്കാണ്  രണ്ട് അംഗങ്ങളും വോട്ട് ചെയ്തത്. ഇത് വൻ വിവാദത്തിനിടയാക്കിയിരുന്നു.  ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ബി.ജെ.പിയുമായി ഒപ്പിട്ട കരാറും പുറത്തുവന്നിരുന്നു.
advertisement

ഇടതു മുന്നണി പരിപാടികളില്‍ നിന്നും വിട്ടു നിൽക്കുമെന്നും കേരള കോണ്‍ഗ്രസ് പരിപാടികളില്‍ മാത്രമേ പങ്കെടുക്കൂവെന്നുമാണ് ശോഭ ചാര്‍ലി ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പിന് ഒപ്പിട്ട് നല്‍കിയ 100 രൂപ മുദ്ര പത്രത്തില്‍ പറയുന്നത്. കരാര്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പഞ്ചായത്തംഗങ്ങൾക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.  ശോഭ ചാര്‍ലിയെ ഇടതു മുന്നണിയും പുറത്താക്കിയിരുന്നു. രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തിനെ തുടര്‍ന്നായിരുന്നു നടപടി.അതേസമയം  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ശോഭയോട് രാജി വയ്ക്കാൻ ഇതുവരെ ആവശ്യപ്പെട്ടില്ല.

advertisement

Also Read തില്ലങ്കേരി ജില്ലാ ഡിവിഷൻ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ത്ഥിനിയെ രംഗത്തിറക്കി യുഡിഎഫ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പതിമൂന്ന് അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് അംഗങ്ങളും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കെയാണ് ബിജെപി പിന്തുണയില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി
Open in App
Home
Video
Impact Shorts
Web Stories