TRENDING:

അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ

Last Updated:

അപകടവിവരം പുറത്തറിയാൻ വൈകി, മൃതദേഹങ്ങൾ കണ്ടെത്തിയത് നാലാം നാൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി അഗളി വരഗാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് പോലീസുകാരനും സുഹൃത്തും മരിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ നാലാം ദിനമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതൂർ പഞ്ചായത്തിലെ ഇടവാണി പ്രാക്തന ഗോത്ര ഊരിൽ ചാത്തന്റെയും വെള്ളിയുടെയും മകൻ മുട്ടികുളങ്ങര ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുരുകൻ (29), സുഹൃത്ത് കെ. കൃഷ്ണൻ (55) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒരു മാസം മുൻപായിരുന്നു മുരുകന്റെ വിവാഹം.
advertisement

ഇരുവർക്കും വരഗാർ പുഴ കടന്നു വേണം ഊരിലെത്താൻ.16 ന് വൈകിട്ട് പുഴ കടക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് അപകടം സംഭവിച്ചുവെന്നാണ് നിഗമനം. മുരുകൻ അഗളി സ്റ്റേഷനിൽ ജോലിക്ക് എത്താതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അപകടവിവരം വീട്ടുകാരറിയുന്നത്. കൃഷ്ണൻ ഊരിലുണ്ടാകുമെന്ന ധാരണയിൽ അന്വേഷണം ആരംഭിച്ചുവെങ്കിലും വിവരം ഏതും ലഭിച്ചിരുന്നില്ല.

തുടർന്ന് മണ്ണാർക്കാട് ഡി.വൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും പുതൂർ വനം ആർ.ആർ.ടിയും ചേർന്ന് നടത്തിയ തിരച്ചിലിൽ അരളികോണത്ത് നിന്നും ഒരു കിലോ മീറ്റർ മാറി പാറയിലും ചെടികളിലും തങ്ങി രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

 

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ
Open in App
Home
Video
Impact Shorts
Web Stories