അതേസമയം, ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ കേസിൽ തിരിച്ചടിയാരകുമെന്ന വിലയിരുത്തലിൽ അവ നീക്കം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച മന്ത്രി, അത്തരം പ്രവണതകൾക്കെതിരെ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചു. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം സംസ്കാരശൂന്യമാണെന്നും ജനാധിപത്യത്തിന് ചേരാത്ത ഇത്തരം രീതികൾ തികച്ചും തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു.
advertisement
സ്വകാര്യ ആശുപത്രികളിലും പിഴവുകൾ സംഭവിക്കാറുള്ള കാര്യം ഓർമ്മിപ്പിച്ച മന്ത്രി, സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
