ശ്രീനാരായണഗുരുവിൻ്റെ ജീവചരിത്രവും തിരുവിതാംകൂർ ചരിത്രവുമാണ് ടണലിനുള്ളിലെ പ്രൊജക്ടറിലൂടെ ഭിത്തികളിൽ ദൃശ്യവൽക്കരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായതും 20 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്നതുമായ ഇലക്ട്രിക് ബോട്ടുകളിലാണ് ടണലിലൂടെയുള്ള ഈ യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
ശബ്ദ-വായു മലിനീകരണം പൂർണ്ണമായും ഒഴിവാക്കി ഗ്രീൻ ടൂറിസത്തിന് മാതൃകയാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലഗതാഗതം സജീവമാകുന്നതോടെ ചെറുകിട ഹൗസ്‌ബോട്ടുകൾക്കും ക്രൂയിസ് സർവീസുകൾക്കും ടൂറിസം സാധ്യതകൾ വർദ്ധിക്കുകയും ഹോംസ്റ്റേകൾ, ഭക്ഷണശാലകൾ, ഗൈഡ് സേവനങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് വഴിതുറക്കുകയും ചെയ്യും. വിഴിഞ്ഞം തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കുന്നതോടെ മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല രൂപപ്പെടുകയും ജലപാതയുടെ വശങ്ങളിൽ അത്യാധുനിക നിലവാരത്തിലുള്ള ബോട്ട് ജെട്ടികൾ സജ്ജമാക്കുകയും ചെയ്യും.
advertisement
തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെയുള്ള ജലഗതാഗതത്തിന് മുൻപ് പ്രധാന തടസ്സമായിരുന്ന വർക്കലയിലെ കുന്നുകൾ തുരന്നാണ് അക്കാലത്ത് ഈ തുരങ്കം നിർമ്മിച്ചിരുന്നത്.
