TRENDING:

ദേശീയ ഗുണനിലവാരത്തിൻ്റെ നെറുകയിൽ കുന്നത്തുകാൽ; ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇനി 'NQAS' തിളക്കം

Last Updated:

മികച്ച സേവന ലഭ്യത, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം, ഗുണമേന്മയുള്ള ചികിത്സാ രീതികൾ എന്നിവയിലെ മികവ് പരിശോധിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ ഈ സർട്ടിഫിക്കേഷൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയ ഗുണനിലവാരത്തിൻ്റെ നെറുകയിൽ തിളങ്ങി കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. ആരോഗ്യ മേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ അംഗീകാരമായ NQAS (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ്) പദവി കുന്നത്തുകാൽ ജനകീയ ആരോഗ്യ കേന്ദ്രം കരസ്ഥമാക്കിയിരിക്കുകയാണ്.
ആശുപത്രി
ആശുപത്രി
advertisement

ഇതോടെ പഞ്ചായത്തിലെ മൂന്ന് പ്രധാന ആരോഗ്യ കേന്ദ്രങ്ങളും ദേശീയ നിലവാരത്തിലേക്ക് ഉയർന്നു എന്ന അപൂർവ്വ നേട്ടം കുന്നത്തുകാലിന് സ്വന്തമായി. നേരത്തെ കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രവും കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രവും ഈ പദവി നേടിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എട്ട് മേഖലകളിലെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ അംഗീകാരം ലഭിക്കുന്നത്.

മികച്ച സേവന ലഭ്യത, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം, ഗുണമേന്മയുള്ള ചികിത്സാ രീതികൾ എന്നിവയിലെ മികവ് പരിശോധിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ ഈ സർട്ടിഫിക്കേഷൻ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ അംഗീകാരത്തോടെ ആശുപത്രിയുടെ വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായവും ഇൻസെൻ്റീവുകളും ലഭ്യമാകും. സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ തങ്ങളുടെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഈ നേട്ടം സഹായിക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ദേശീയ ഗുണനിലവാരത്തിൻ്റെ നെറുകയിൽ കുന്നത്തുകാൽ; ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇനി 'NQAS' തിളക്കം
Advertisement
Open in App
Home
Video
Impact Shorts
Web Stories