ഒരു തുള്ളി കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ അലഞ്ഞു തിരിയുന്ന യൂക്കാലിസ്പ്റ്റസ് കാടുകളിൽ അതിരാവിലെ വലിയ പാത്രങ്ങളുമായി യാത്ര ചെയ്യുന്ന കുറേ അമ്മമാർ. കിലോമീറ്ററുകൾ താണ്ടി ചുമട്ടുവെള്ളം വീടുകളിലേക്ക് എത്തിച്ചതിനുശേഷം തുടങ്ങുന്ന ദൈനംദിന ജോലികൾ.
തിരുവനന്തപുരം പെരിങ്ങമ്മല വെളിയംകാല കുന്നിൽ താമസിച്ചിരുന്ന 42 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. ഇപ്പോൾ ഇവർക്ക് ആശ്വാസമായി വെളിയങ്കാല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. ഡി. കെ. മുരളി എംഎൽഎയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെളിയങ്കാല കുന്നിലെ സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ മനോഹരവും കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തെ ആയാസരഹിതമാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് ഉറപ്പ്. ഇതുകൂടാതെ നിരവധി കുടിവെള്ള പദ്ധതികളാണ് വാമനപുരം, പാലോട് ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതായി നിർമ്മിച്ചിട്ടുള്ളത്.
advertisement
