മഴക്കാലത്ത് ആറിൽ വെള്ളം കരകവിഞ്ഞൊഴുകുമ്പോൾ, അടപ്പുപാറ ട്രൈബൽ സ്കൂളിലെ കുട്ടികളടക്കം നിരവധി പേരുടെ യാത്ര ദുഷ്കരമാകാറുണ്ടായിരുന്നു. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഈ പാലം നിർമ്മിക്കാൻ തുക വകയിരുത്തിയത്. പുതിയ പാലത്തിന് 11 മീറ്റർ വീതിയും 25 മീറ്റർ നീളവും ഉണ്ടാകും. 7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടുത്തിയാണ് രൂപകൽപ്പന. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തുകാർക്ക് സുഗമമായ വാഹനയാത്ര സാധ്യമാകും. ഇത് ആദിവാസി ഊരുകളിൽ നിന്നുള്ളവർക്ക് പട്ടണങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയും, അതുവഴി വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.
advertisement
വെള്ളയംദേശം, പത്തായ കയം, പാണ്ഡ്യൻ പാറ, ചെട്ടിയെ കൊന്നകയം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഈ പ്രദേശം ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. പാലം വരുന്നതോടെ ടൂറിസം വികസനവും പ്രദേശവാസികൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങളും തുറന്നു കിട്ടും. പാലം നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റും ഡിസൈനും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കി കഴിഞ്ഞു. സാങ്കേതികാനുമതി കൂടി ലഭ്യമാകുന്നതോടെ ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പ്രദേശത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വലിയ സംഭാവന നൽകുമെന്നതിൽ സംശയമില്ല.
