വീട്ടിൽ പോലും പതിവില്ലാത്ത ഒന്നായിരുന്നു ഇതെന്ന് പറഞ്ഞുകൊണ്ട് ആദ്യം ഒന്ന് ഒഴിയാൻ നോക്കി. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ നിർബന്ധിച്ചതോടെ ഒടുവിൽ വഴങ്ങി.
1949 ഡിസംബർ 26ന് കോട്ടയം നഗരത്തിന് സമീപമുള്ള തിരുവഞ്ചൂരിൽ ആണ് ജനനം. ബാലജനസഖ്യത്തിലൂടെയും കെഎസ്‌യുവിലൂടെയും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 1967 കെഎസ്‌യു സംസ്ഥാന അധ്യക്ഷനായി. 78ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. ആറു തവണ എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലു തവണയും വിജയിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തിൽനിന്ന്.
advertisement
ഓരോതവണയും ഭൂരിപക്ഷം കൂടിയായിരുന്നു തിരുവഞ്ചൂരിന്റെ വിജയം. കോട്ടയത്ത് എത്തിയപ്പോഴും സ്ഥിതി മാറിയില്ല. 2011ൽ വി എൻ വാസവനോട് കഷ്ടിച്ച് ജയിച്ച തിരുവഞ്ചൂർ 2016 ആയപ്പോൾ അപ്പോൾ ഭൂരിപക്ഷം 33632 ആക്കി. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ കേരളത്തിൻറെ ആഭ്യന്തരമന്ത്രിയായി ഉൾപ്പടെ പ്രവർത്തിച്ച തിരുവഞ്ചൂർ പിന്നീട് വിവാദങ്ങളിൽ പെട്ടു. 70 പിന്നിടുമ്പോഴും ചുറുചുറുക്കോടെ രാഷ്ട്രീയ രംഗത്ത് കൂടുതൽ ഊർജസ്വലനാകുകയാണ് ഈ കോട്ടയംകാരൻ.
