അപകടത്തിൽ പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാസിലയുടെ സഹോദരൻ ബാസിത്തിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിട്ട് തിരികെ മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടവാർത്ത അറിഞ്ഞ ബാസിത് ദുബായ് യാത്ര ഉപേക്ഷിച്ച് മടങ്ങി വന്നു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലേക്ക് ഇടിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സക്കീനയും ബാസിലയും ഷിയാസും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
advertisement
പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
